Home » » 119 സ്കൂളുകൾ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ 32 അൺ എയ്ഡഡ് സ്കൂളുകൾക്ക് കൂടി സർക്കാർ അനുമതി.

119 സ്കൂളുകൾ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ 32 അൺ എയ്ഡഡ് സ്കൂളുകൾക്ക് കൂടി സർക്കാർ അനുമതി.

Written By Unknown on Sunday 31 May 2015 | 18:44

കാസർകോട്:റവന്യു വിദ്യാഭ്യാസ ജില്ലയിൽ 32 അൺ എയ്ഡഡ് സ്കൂളുകൾക്ക് കൂടി സർക്കാർ അനുമതി നൽകിയത് പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തെന്ന് ആരോപണം.നിലവിൽ 119 സ്കൂളുകൾ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോഴാണ്  ഇത്രയും അൺ എയിഡഡ് സ്കൂളുകൾക്ക് കൂടി അനുമതി നൽകിയത്.
2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പേരു പറഞ്ഞാണ് പത്തുവർഷത്തിലേറെയായി നന്നായി പ്രവർത്തിക്കുന്നുവെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ അൺ എയിഡഡ് സ്കൂളുകൾക്ക് അനുമതി നൽകിയത്. സംസ്ഥാന പാഠ്യപദ്ധതി പിൻതുടരുന്നവയാണ് അനുമതി ലഭിച്ചവയെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ മേയ് 14നാണ് ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
വർഷം കഴിയുന്തോറും ജില്ലയിൽ നഷ്ടത്തിലാകുന്ന സർക്കാർ,​എയിഡഡ് വിദ്യാലയങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണാനുകൂല അധ്യാപക സംഘടനകളടക്കം എതിർപ്പ് രേഖപ്പെടുത്തിയിട്ടും അൺ എയിഡഡ് മേഖലയോട് കൂറുകാട്ടിയതിൽ വ്യാപക അഴിമതിയുണ്ടെന്ന് ഇതിനകം ആരോപണം ഉയർന്നുകഴിഞ്ഞു. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറവിൽ കുട്ടികളിൽ നിന്ന് ഫീസിനത്തിൽ വൻതുക പിരിച്ചെടുക്കുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളെ തുണയ്ക്കുന്നത് നിയമത്തിന്റെ ദുർവ്യാഖ്യാനമാണെന്നാണ് അധ്യാപക സംഘടനകളുടെ പക്ഷം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.