ആലുവ: വായ്പാ കുടിശിഖയുടെ പേരിൽ ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എടത്തല സർവീസ് സഹകരണ ബാങ്ക് തേവയ്ക്കലിൽ ആരംഭിക്കുന്ന അഞ്ചാമത് ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യു ജനറേഷൻ ബാങ്കുകൾ പലതും വൻതോതിൽ വായ്പകൾ നൽകി ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണപ്പെടുത്തി തിരിച്ചുപിടിക്കുകയാണ്. ഇതിനെ നേരിട്ടത് ഓപ്പറേഷൻ കുബേരയിലൂടെയാണെന്നും ഇതിന് സഹകരണ ബാങ്കുകൾ ഏറെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകളിൽ നിന്നും വായ്പയെടുത്താൽ തിരിച്ചടക്കേണ്ടെന്ന നിലപാടല്ല സർക്കാരിന്റേത്. എന്നാൽ നിർദ്ധനർ തിരിച്ചടവിൽ കുടിശിഖ വരുത്തിയാൽ സാവകാശം നൽകണം. അല്ലാതെ ഗുണ്ടാമോഡലിൽ കുടിശിഖ പിരിക്കുന്നത് അനുവദിക്കില്ല. വിജയമല്ല്യയെന്ന ഒരു പ്രമുഖന് എസ്.ബി.ഐയിൽ മാത്രം 7000 കോടി രൂപയാണ് വായ്പാ കുടിശിഖയുള്ളത്. ഇത്തരത്തിലുള്ളവരുടെ വലിയ കുടിശിഖ തിരിച്ച് പിടിക്കാനാണ് ബാങ്കുകൾ മുന്തിയ പരിഗണന നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.
ന്യു ജനറേഷൻ ബാങ്കുകൾ പലതും വൻതോതിൽ വായ്പകൾ നൽകി ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണപ്പെടുത്തി തിരിച്ചുപിടിക്കുകയാണ്. ഇതിനെ നേരിട്ടത് ഓപ്പറേഷൻ കുബേരയിലൂടെയാണെന്നും ഇതിന് സഹകരണ ബാങ്കുകൾ ഏറെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകളിൽ നിന്നും വായ്പയെടുത്താൽ തിരിച്ചടക്കേണ്ടെന്ന നിലപാടല്ല സർക്കാരിന്റേത്. എന്നാൽ നിർദ്ധനർ തിരിച്ചടവിൽ കുടിശിഖ വരുത്തിയാൽ സാവകാശം നൽകണം. അല്ലാതെ ഗുണ്ടാമോഡലിൽ കുടിശിഖ പിരിക്കുന്നത് അനുവദിക്കില്ല. വിജയമല്ല്യയെന്ന ഒരു പ്രമുഖന് എസ്.ബി.ഐയിൽ മാത്രം 7000 കോടി രൂപയാണ് വായ്പാ കുടിശിഖയുള്ളത്. ഇത്തരത്തിലുള്ളവരുടെ വലിയ കുടിശിഖ തിരിച്ച് പിടിക്കാനാണ് ബാങ്കുകൾ മുന്തിയ പരിഗണന നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.