Home » » ജിജി തോംസണ്‍ പച്ചക്കള്ളം പറഞ്ഞു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുന്നു; വി.എസ്‌.

ജിജി തോംസണ്‍ പച്ചക്കള്ളം പറഞ്ഞു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുന്നു; വി.എസ്‌.

Written By Unknown on Tuesday 2 June 2015 | 18:07

തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പാമൊലിന്‍ കേസിലെ പ്രതിയും, ഹര്‍ജിക്കാരനുമായ ജിജി തോംസണ്‍ പരസ്യപ്രസ്‌താവനകളിലൂടെ പച്ചക്കള്ളം പറഞ്ഞു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പാമൊലിന്‍ ഇറക്കുമതി ഒഴിവാക്കുന്നതിനുവേണ്ടി താന്‍ പരിശ്രമിച്ചുവെന്നും ഇതു താന്‍ ഫയലില്‍ എഴുതിയിട്ടുണ്ടെന്നുമാണ്‌ ജിജി തോംസണിന്റെ പുതിയ അവകാശവാദം. ഈ അവകാശവാദങ്ങള്‍ അദ്ദേഹം വിടുതല്‍ ഹര്‍ജിയുമായി ചെന്ന ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഉന്നയിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല; അഥവാ ഉന്നയിച്ചതാണെങ്കില്‍ തന്നെ അവ അവജ്‌ഞയോടെ കോടതികള്‍ തള്ളിക്കളഞ്ഞതുമാണ്‌.
പാമൊലിന്‍ കേസില്‍നിന്നു തന്നെ വിടുതല്‍ ചെയ്യണമെന്ന ജിജി തോംസണിന്റെ ഹര്‍ജി 2014 ജൂണ്‍ എട്ടിനാണ്‌ െഹെക്കോടതി തള്ളിയത്‌. ആ വിധിയില്‍ പാമൊലിന്‍ കേസില്‍ ജിജി തോംസണു പങ്കുണ്ടെന്നു
ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ കാബിനറ്റ്‌ തീരുമാനം വന്നതശേഷമാണ്‌ താന്‍ അറിയുന്നതെന്ന്‌ കഴിഞ്ഞ ദിവസം ജിജി തോംസണ്‍ തട്ടിമൂളിച്ചു. 1991 ഡിസംബര്‍ അഞ്ചിനാണ്‌ പാമൊലിന്‍ ഇറക്കുമതിക്കുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്‌. അതിന്‌ ആറു ദിവസം മുമ്പ്‌ അതായത്‌, നവംബര്‍ 30-ന്‌ മലേഷ്യന്‍ കമ്പനിയുമായി ജിജി തോംസണ്‍ എഗ്രിമെന്റ്‌ ഒപ്പിട്ടതിന്റെ പകര്‍പ്പ്‌ തന്റെ െകെവശമുണ്ടെന്ന്‌ വി.എസ്‌. പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.