കൊച്ചി: ന്യൂനപക്ഷാവകാശമെന്നത് മേൽക്കോയ്മ നേടാനുള്ളതല്ല, സാമൂഹ്യ സമത്വം ഉറപ്പാക്കാനുള്ളതാണെന്ന് ഹൈക്കോടതി. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ മാനേജ്മെന്റുകൾക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസ ദൗത്യം നിറവേറ്റുകയെന്നതാണ് ഈ പദവിയിലൂടെ ലക്ഷ്യമിടുന്നത്. ഈ അവകാശം ഭൂരിപക്ഷ വിഭാഗങ്ങളേക്കാൾ ആനുകൂല്യങ്ങൾ കൈവരിക്കാനോ മേൽക്കോയ്മ നേടാനോ ഉള്ളതല്ല.
ഹെഡ്മിസ്ട്രസ് നിയമനത്തിൽ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ നിയമിച്ചുവെന്ന് ആരോപിച്ച് മലപ്പുറം സുല്ലാ മുസ്സലാം ഓറിയന്റൽ ഹൈസ്കൂളിലെ അദ്ധ്യാപിക കെ. ജമീല നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. അദ്ധ്യാപകർ പച്ചക്കോട്ട് ധരിച്ച് സ്കൂളിൽ എത്തണമെന്ന മാനേജ്മെന്റ് നിർദ്ദേശം പാലിക്കാത്തതിനാൽ ജമീലയെ സ്കൂൾ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തത് വിവാദമായിരുന്നു. 2013 ഏപ്രിൽ ഒന്നിന് ഇവർ ഹെഡ്മിസ്ട്രസായി എന്നു കണക്കാക്കി പെൻഷൻ ആനുകൂല്യങ്ങൾ നൽകാനും ഉത്തരവിൽ പറയുന്നു. ഒരു നിയമനത്തിന്റെ പേരിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്ക് കോട്ടം വരരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹെഡ്മിസ്ട്രസ് നിയമനത്തിൽ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ നിയമിച്ചുവെന്ന് ആരോപിച്ച് മലപ്പുറം സുല്ലാ മുസ്സലാം ഓറിയന്റൽ ഹൈസ്കൂളിലെ അദ്ധ്യാപിക കെ. ജമീല നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. അദ്ധ്യാപകർ പച്ചക്കോട്ട് ധരിച്ച് സ്കൂളിൽ എത്തണമെന്ന മാനേജ്മെന്റ് നിർദ്ദേശം പാലിക്കാത്തതിനാൽ ജമീലയെ സ്കൂൾ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തത് വിവാദമായിരുന്നു. 2013 ഏപ്രിൽ ഒന്നിന് ഇവർ ഹെഡ്മിസ്ട്രസായി എന്നു കണക്കാക്കി പെൻഷൻ ആനുകൂല്യങ്ങൾ നൽകാനും ഉത്തരവിൽ പറയുന്നു. ഒരു നിയമനത്തിന്റെ പേരിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്ക് കോട്ടം വരരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.