Home » » പതിനഞ്ച് ദിവസത്തിനുള്ളില്‍ ഏഴ് പേരെ കൊലപ്പെടുത്തിയ തുടര്‍ കൊലപാതകിയെ അറസ്റ്റ് ചെയ്തു.

പതിനഞ്ച് ദിവസത്തിനുള്ളില്‍ ഏഴ് പേരെ കൊലപ്പെടുത്തിയ തുടര്‍ കൊലപാതകിയെ അറസ്റ്റ് ചെയ്തു.

Written By Unknown on Monday, 15 September 2014 | 16:54

സേലം: പതിനഞ്ച് ദിവസത്തിനുള്ളില്‍  ഏഴ് പേരെ കൊലപ്പെടുത്തിയ  തുടര്‍ കൊലപാതകിയെ പൊലീസ് സേലത്ത് നിന്നും അറസ്റ്റ് ചെയ്തു. സേലത്തെ പെതനായിക്കന്‍പാളയത്തിനടുത്തുള്ള കതിരിപ്പട്ടി ഗ്രാമത്തിലുള്ള ട്രക്ക് ഡ്രൈവര്‍ എ.സുബ്ബരായന്‍(27) ആണ് അറസ്റ്റിലായത്. അഞ്ച് സ്ത്രീകളെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ആണ് കൊലപ്പെടുത്തിയത്. സേലം, അരിയലൂര്‍, ട്രിച്ചി ജില്ലകളില്‍ ഒഴിഞ്ഞ സ്ഥലത്ത് തനിച്ച് താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.  കൊല്ലപ്പെട്ടവരില്‍ മൂന്നു പേരെ ഇയാള്‍ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു.
തലൈവാസലിനടുത്തുള്ള പെരിയേരി ഗ്രാമത്തില്‍ മോഷണശ്രമത്തിനിടെ കടയുടമയെ ഉപദ്രവിച്ച സുബ്ബരായനെ നാട്ടുകാരാണ് പൊലീസിലേല്‍പ്പിച്ചത്. ചോദ്യം ചെയ്യലിനിടെ താന്‍ ചെയ്ത ഏഴ് കൊലപാതകങ്ങളും ഇയാള്‍ തുറന്ന് സമ്മതിച്ചു. സുബ്ബരായന്‍ ഒരു തുടര്‍കൊലയാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല നടത്തിയ എല്ലാ വീടുകളില്‍ നിന്നും ഇയാള്‍ പണം മോഷ്ടിച്ചിട്ടുണ്ടെങ്കിലും മോഷണം മാത്രമായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രണ്ടാനമ്മയുടെ പീഢനം സഹിക്കാതെ പതിനേഴാമത്തെ വയസില്‍ വീട് വിട്ട സുബ്ബരായന് ട്രക്ക് ക്ലീനറായി ഒരു ജോലി കണ്ടെത്തി. പിന്നീട് ഡ്രൈവിംങ് പഠിച്ച ഇയാള്‍ വടക്കേ ഇന്ത്യയിലായിരുന്നു കഴിഞ്ഞിരുന്നത്. 2012ല്‍ സ്വന്തം അമ്മൂമ്മയായ അയ്യമാളെ കൊലപ്പെടുത്തി സുബ്ബയ്യര്‍ കൊലപാതകം തുടങ്ങിയത്.
ഒരു മാസത്തെ ജയില്‍വാസത്തിനു ശേഷം  ജാമ്യം ലഭിച്ച ഇയാള്‍ മോഷണം തൊഴിലാക്കി. ആഗസ്റ്റ് 20ന് സേലം ജില്ലയിലെ ഉളിപുരത്തുള്ള ചിന്നത്തായി(48)നെ തലയില്‍ വലിയ പാറക്കഷണം കൊണ്ട് അടിച്ച്  കൊലപ്പെടുത്തിയശേഷം വീട്ടില്‍ നിന്നും പണം ഇയാള്‍ മോഷ്ടിച്ചു. അടുത്ത ദിവസം ട്രിച്ചി ജില്ലയിലെ കല്ലുക്കുടിയിലുള്ള ജയമേലു(82)നെ കൊന്ന് അവിടെയും മോഷണം നടത്തി.
പിന്നീട് എട്ട് ദിവസത്തിന് ശേഷം ആഗസ്റ്റ് 29ന് അരിയലൂര്‍ ജില്ലയിലെ കൈരലാബാദില്‍ ലക്ഷ്മി(75), സാവിത്രി(50) എന്നിവരെയും ഇയാള്‍ കൊല ചെയ്തു. കൊലയ്ക്ക് മുമ്പ് സാവിത്രിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയും വീട്ടില്‍ നിന്നും പണം എടുക്കുകയും ചെയ്തു.
സെപ്തംബര്‍ 5ന് ഒരു കുടുംബത്തിലെ മൂന്ന് പേരെയും സുബ്ബയ്യന്‍ കൊലപ്പെടുത്തി. അരിയല്ലൂര്‍ ജില്ലയിലെ സെന്തമംഗലം ഗ്രാമത്തിലുള്ള രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഭിത്തിയില്‍ തല ഇടിപ്പിച്ചും, കുട്ടിയുടെ അമ്മ പാര്‍വതി(25)യെ ബലാത്സംഗം ചെയ്ത ശേഷം കുത്തിയും, ഭര്‍ത്താവ് വേല്‍മുരുഗനെ33) കഴുത്ത് മുറിച്ചും ഇയാള്‍ കൊലപ്പെടുത്തി.
പ്രതി കുറ്റം സമ്മതിച്ചതോടെ തലാവാസല്‍ പൊലീസ് സേലം എസ്.പി ആര്‍. ശക്തിവേലിനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നന് മുതിര്‍ന്ന പൊലീസ് അധികൃതര്‍ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.