കണ്ണൂര്‍:2002ല്‍ നടന്ന ഗുജറാത്ത് കലാപം രാജ്യത്തെ ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന രണ്ട് ഇമേജുകള്‍; യഥാക്രമം ഇരയുടെയും വേട്ടക്കാരന്െറയും. ഇവര്‍ രണ്ടുപേരും കണ്ണൂരിന്െറ മണ്ണില്‍ സൗഹൃദം പങ്കുവെക്കുന്നു. ഒരു മുസ്ലിം കച്ചവടക്കാരന്െറ കടക്ക് തീവെച്ച് കൈയില്‍ വാളും തലയില്‍ കാവികെട്ടുമായി ആര്ത്തട്ടഹസിച്ച് കാമറക്ക് മുന്നില്‍ ആവേശത്തോടെ നില്ക്കുന്ന അശോക് മോച്ചിയുടെ ചിത്രമാണ് ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാറിന്‍െറ മുഖം. മറ്റൊരു ഘട്ടത്തില്‍ സ്വന്തം ജീവനുവേണ്ടി കരഞ്ഞുതൊഴുത് നില്ക്കുന്ന കുത്ബുദ്ദീന്‍ അന്‍സാരിയുടേതാണ് ഇരയുടെ മുഖം.
കലാപാനന്തരം പശ്ചിമബംഗാളിലേക്ക് പലായനം ചെയ്ത അന്സാരി മാധ്യമങ്ങളില്‍ വലിയ ആഘോഷമായെങ്കിലും അശോക് മോച്ചിയെ ഏറെ കാലത്തേക്ക് കണ്ടതേയില്ല. ലോകമാധ്യമങ്ങള്‍ മുഴുവന്‍ അശോക് മോച്ചിയെ ഗുജറാത്ത് കലാപത്തിന്െറ ആര്‍.എസ്.എസ് മുഖമാക്കിയപ്പോള് ഇതൊന്നുംമുന്കൂട്ടി കാണാനറിയാത്ത ദരിദ്രനായ ഇയാള്‍ പൊതുവേദിയുടെ പിന്നിലേക്ക് വലിഞ്ഞു. മാനസാന്തരത്തിന് വിധേയനായ മോച്ചി പാശ്ചാത്താപവുമായി രംഗത്തുവന്നപ്പോള്‍ പൊതുസമൂഹം സ്വീകരിക്കാനും തയാറായി. തന്നെ സംഘ്പരിവാര്‍ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ മോച്ചി പിന്നീട് ആ വഴിയില്‍ നിന്നും മാറി. അന്സാരിയുടെ ദയനീയ മുഖമാണ് തന്നെ മാറ്റിയതെന്ന് ഇദ്ദേഹം പറയുന്നു. സി.പി.എം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്കാരിക സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നിന് മൂന്നു മണിക്ക് തളിപ്പറമ്പില്‍ നടക്കുന്ന ചടങ്ങിലാണ് ഇരുവരും ‘ഹസ്തദാനം’ ചെയ്യുന്നത്. ദളിതനായ തന്നെ കലാപത്തില്‍ ഉപകരണമായി ഉപയോഗിച്ചുവെന്നാണ് അശോക് മോച്ചി പിന്നീട് തിരിച്ചറിഞ്ഞത്. ഇതോടെ സംഘ്പരിവാറില്‍ നിന്നകന്ന മോച്ചി പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുകയായിരുന്നു. ഗുജറാത്ത് വംശഹത്യനടന്ന് 12 വര്ഷം പിന്നിടുമ്പോഴാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഗുജറാത്തിനെ രാജ്യത്തിന്െറ പരീക്ഷണശാലയാക്കി മാറ്റുന്നുവെന്ന് ആരോപണവിധേയനായ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്ഥിയാകുന്ന ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത് എന്ന പ്രത്യേകതയും ഇപ്പോഴുണ്ട്
കലാപാനന്തരം പശ്ചിമബംഗാളിലേക്ക് പലായനം ചെയ്ത അന്സാരി മാധ്യമങ്ങളില്‍ വലിയ ആഘോഷമായെങ്കിലും അശോക് മോച്ചിയെ ഏറെ കാലത്തേക്ക് കണ്ടതേയില്ല. ലോകമാധ്യമങ്ങള്‍ മുഴുവന്‍ അശോക് മോച്ചിയെ ഗുജറാത്ത് കലാപത്തിന്െറ ആര്‍.എസ്.എസ് മുഖമാക്കിയപ്പോള് ഇതൊന്നുംമുന്കൂട്ടി കാണാനറിയാത്ത ദരിദ്രനായ ഇയാള്‍ പൊതുവേദിയുടെ പിന്നിലേക്ക് വലിഞ്ഞു. മാനസാന്തരത്തിന് വിധേയനായ മോച്ചി പാശ്ചാത്താപവുമായി രംഗത്തുവന്നപ്പോള്‍ പൊതുസമൂഹം സ്വീകരിക്കാനും തയാറായി. തന്നെ സംഘ്പരിവാര്‍ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ മോച്ചി പിന്നീട് ആ വഴിയില്‍ നിന്നും മാറി. അന്സാരിയുടെ ദയനീയ മുഖമാണ് തന്നെ മാറ്റിയതെന്ന് ഇദ്ദേഹം പറയുന്നു. സി.പി.എം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്കാരിക സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നിന് മൂന്നു മണിക്ക് തളിപ്പറമ്പില്‍ നടക്കുന്ന ചടങ്ങിലാണ് ഇരുവരും ‘ഹസ്തദാനം’ ചെയ്യുന്നത്. ദളിതനായ തന്നെ കലാപത്തില്‍ ഉപകരണമായി ഉപയോഗിച്ചുവെന്നാണ് അശോക് മോച്ചി പിന്നീട് തിരിച്ചറിഞ്ഞത്. ഇതോടെ സംഘ്പരിവാറില്‍ നിന്നകന്ന മോച്ചി പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുകയായിരുന്നു. ഗുജറാത്ത് വംശഹത്യനടന്ന് 12 വര്ഷം പിന്നിടുമ്പോഴാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഗുജറാത്തിനെ രാജ്യത്തിന്െറ പരീക്ഷണശാലയാക്കി മാറ്റുന്നുവെന്ന് ആരോപണവിധേയനായ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്ഥിയാകുന്ന ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത് എന്ന പ്രത്യേകതയും ഇപ്പോഴുണ്ട്








