Home » » രവീന്ദ്ര ജദേജയുടെ പരിക്ക്; യുവരാജിന് വീണ്ടും ടീമിലേക്ക് സാധ്യത.

രവീന്ദ്ര ജദേജയുടെ പരിക്ക്; യുവരാജിന് വീണ്ടും ടീമിലേക്ക് സാധ്യത.

Written By Unknown on Sunday, 4 January 2015 | 01:03

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള 30 അംഗ സാധ്യതാ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന ബാറ്റ്സ്മാന്‍ യുവരാജ് സിങ് വീണ്ടും ടീമിലെത്താന്‍ സാധ്യത. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയുടെ പരിക്കാണ് യുവരാജിന് വീണ്ടും ടീമിലേക്ക് സാധ്യത കല്‍പിക്കപ്പെടുന്നത്. തോളിനേറ്റ പരിക്കാണ് ആദ്യ ലോകകപ്പില്‍ കളിക്കുകയെന്ന ജദേജയുടെ സ്വപ്നത്തിന് വിലങ്ങുതടിയാകുന്നത്. ജദേജക്ക് പകരമായി പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ എന്ന നിലക്ക് യുവിയുടെ പേര് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണറിയുന്നത്.
ലോകകപ്പ് സാധ്യതാ ടീമില്‍ നിന്ന് യുവ് രാജ് സിങ്ങിനെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിന് ബാറ്റ് കൊണ്ട് മറുപടി നല്‍കിയ 33കാരന്‍, രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ 94.50 ശരാശരിയില്‍ 567 റണ്‍സെടുത്ത് ടോപ്സ്കോററാണ്. ഏറ്റവും അടുത്ത് മൂന്ന്  സെഞ്ച്വറിയും യുവി സ്കോര്‍ ചെയ്തു. ഇതോടെ ഇടങ്കയ്യന്‍ ബാറ്റ്സ്മാനെ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.
ആസ്ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്കിടെയാണ് രവീന്ദ്ര ജദേജക്ക് പരിക്കേറ്റത്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന ജദേജ ഇപ്പോള്‍ ചെന്നൈയില്‍ ചികിത്സയിലാണ്. ഏഴാം തിയതി ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിക്കാനിരിക്കെ ജദേജ പരിക്കില്‍ നിന്ന് മുക്തമാകുന്ന കാര്യം ഇനിയും പറയാറായിട്ടില്ല.
2001 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന മുതിര്‍ന്ന താരങ്ങളായ യുവ് രാജ് സിങ്, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ഖാന്‍ തുടങ്ങിയവരെ സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയത് സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇവരുമായുള്ള ശമ്പള കരാറും ബി.സി.സി.ഐ റദ്ദാക്കിയിരുന്നു.
2014 ഏപ്രിലിലാണ് യുവ് രാജ് അവസാനമായി ഇന്ത്യക്കുവേണ്ടി ഏകദിനം കളിച്ചത്. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദി സീരീസ് ആയ യുവ് രാജ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.