Home » » മാണി അവതരിപ്പിച്ച പതിമൂന്നാം ബജറ്റ് കുടുംബ ബജറ്റ് തകര്‍ക്കുമെന്ന് സൂചന.

മാണി അവതരിപ്പിച്ച പതിമൂന്നാം ബജറ്റ് കുടുംബ ബജറ്റ് തകര്‍ക്കുമെന്ന് സൂചന.

Written By Unknown on Friday, 13 March 2015 | 07:47

തിരുവനന്തപുരം: കെ.എം മാണി അവതരിപ്പിച്ച പതിമൂന്നാം ബജറ്റ് കുടുംബ ബജറ്റ് തകര്‍ക്കുമെന്ന് സൂചന. പെട്രോളിനും ഡീസലിനും ഒരു ശതമാനം അധിക സെസ് ഏര്‍പ്പെടുത്തിയ ബജറ്റില്‍ പഞ്ചസാര, വെളിച്ചെണ്ണ, പ്ലാസ്റ്റിക് ചൂല്‍, കോഴിത്തീറ്റ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് പേപ്പര്‍, പ്ലാസ്റ്റിക് ഗ്ലാസ് എന്നിവയ്ക്കും നികുതി വര്‍ധിപ്പിച്ചു. സ്റ്റാമ്പ് ഡ്യുട്ടിയും മോട്ടോര്‍ ബൈക്കുകളുടെ നികുതിയും വര്‍ധിപ്പിച്ചു. അതേസമയം, തുണിത്തരങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍, എല്‍.എന്‍.ജി, റബര്‍തടി എന്നിവയുടെ നികുതിയില്‍ ഇളവ് നല്‍കി.
റബര്‍ കര്‍ഷകര്‍ക്ക് വലിയ ആനുകൂല്യമാണ് മാണി ബജറ്റില്‍ നല്‍കിയത്. റബറിന് 150 രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചത്. നെല്ല് സംഭരണത്തിനും 300 കോടി രൂപ നീക്കിവച്ച മാണി പക്ഷേ, മറ്റ് കാര്‍ഷിക മേഖലകളെ കാര്യമായി പരിഗണിച്ചതേയില്ല. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ് വരുത്തി സാമ്പത്തിക ഭാരം ഏറ്റെടുക്കാനും മാണി തയ്യാറായില്ല.
വികസനത്തിന് ഏഴ് മുന്‍ഗണന മേഖല സൃഷ്ടിച്ചാണ് മാണി ബജറ്റ് കൊണ്ടുവന്നത്.1. കാര്‍ഷിക മേഖല, 2. അടിസ്ഥാന സൗകര്യ വികസനം, 3. സമ്പൂര്‍ണ്ണ ആരോഗ്യ കേരളം സാര്‍വ്വത്രിക ആരോഗ്യം, 4. വിരല്‍തുമ്പില്‍ സേവനവുമായി ഡിജിറ്റല്‍ കേരള, 5. എല്ലാവര്‍ക്കും പാര്‍പ്പിടം, 6. വ്യവസായ തൊഴില്‍ സംരംഭങ്ങള്‍ക്ക് ഉത്തേജനം, 7. കരുതലും വികസനവും മുഖ മുദ്രയായ ക്ഷേമപ്രവര്‍ത്തങ്ങള്‍ എന്നിവയാണിവ.
ഉണര്‍വിന്റെ ഊര്‍ജം-കാര്‍ഷിക മേഖല
റബര്‍ കിലോയ്ക്ക് 150 രൂപ താങ്ങ്‌വില നല്‍കി. 20,000 ടണ്‍ റബര്‍ സംഭരിക്കുന്നത് 300 കോടി മാറ്റിവച്ചു.
റബര്‍ സംഭരണത്തിന് റബര്‍ ബോര്‍ഡിന്റെയും സര്‍വീസ് സഹകരണ ബാങ്കുകളുടെയും പങ്കാളിത്തം.

നെല്‍സംഭരണത്തിന് 300 കോടി രൂപ മാറ്റിവച്ചു. സംഭരിച്ച നെല്ലിന് സബ്‌സിഡി ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുന്നതിനുള്ള സംവിധാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയത് 700 കോടി
കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടക്കുന്നവരുടെ മുഴുവന്‍ പലിശ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.
കാര്‍ഷിക ഉത്പാദക സംഘങ്ങള്‍ക്ക് ഓഹരി രൂപീകരിക്കാന്‍-10 കോടി
സഹകരണ സംഘങ്ങളുടെ കെട്ടിടങ്ങള്‍ക്ക് 10 കോടി
നാളികേര മേഖലയ്ക്ക് ആകെ 75 കോടി രൂപ
 
നീര ഉത്പാദനത്തിന് 30 കോടി, നീര ടെക്‌നീഷ്യന്മാര്‍ക്ക് 10,000 രൂപ സബ്‌സിഡി- 10 കോടി രൂപ മാറ്റിവച്ചു.
വ്യക്തിഗതി തോട്ടങ്ങള്‍ക്ക് പ്ലാന്റേഷന്‍ നികുതി പിന്‍വലിക്കുന്നു.
 
കാര്‍ഷിക അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സബ്ഡിസി 20 കോടി
സുഗന്ധ വ്യജ്ഞന സബ്‌സിഡി-20 കോടി
തേന്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഹണി മിഷന്‍
അടിസ്ഥാന സൗകര്യ വികസനം
അടിസ്ഘാന സൗകര്യ വികസനത്തിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ മാസ്റ്റര്‍പ്ലാന്‍ 2030
അടിസ്ഘാന സൗകര്യ മേഖലയിലെ പ്രധാന പദ്ധതികള്‍ക്ക് 2,000 കോടി
ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് 25,000 കോടി പശ്ചാത്തല സൗകര്യം
റോഡ് വികസനം, സബര്‍ബന്‍ റെയില്‍വേ, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയ്ക്ക് മേല്‍പ്പറഞ്ഞ ഫണ്ടില്‍ നിന്ന് സഹായം
വിഴഞ്ഞം പദ്ധതിക്ക് 600 കോടി
കൊച്ചി മെട്രോയ്ക്ക് 940 കോടി
 
കോഴിക്കോട്, കൊച്ചി വിമാനത്താവളം വികസനം ഭൂമി ഏറ്റെടുക്കാന്‍ 50 കോടി
എല്ലാ ജില്ലകളിലും വികസന പദ്ധതികള്‍ക്ക് ഡിസ്ട്രിക്റ്റ് ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാട്രക്ചര്‍
ആരോഗ്യം
എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിനായി സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി
സ്മാര്‍ട് ഹെല്‍ത്ത് കാര്‍ഡ്- സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ സഹായം
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ആരോഗ്യ ട്രസ്റ്റ്
സേവനം വിരല്‍തുമ്പില്‍
വൈദ്യുതി ബോര്‍ഡിന്റെ സഹായത്തോടെ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി
സേവനാവകാശ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും മൂന്നു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലെന്‍ ആക്കും. പകുതിയെങ്കിലും ഈ വര്‍ഷം ഏര്‍പ്പെടുത്തുന്നതിന് സമ്മാനം.
വെബ്‌സൈറ്റ് സ്ഥാപിക്കാനും ഉപകരണം വാങ്ങാനും 25 കോടി
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസ് കയറാതെ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ലഭിക്കാന്‍ ഉപകരങ്ങള്‍ക്ക് 10 കോടി
ഉപകരങ്ങള്‍ക്കും പരിശീലനത്തിനും 50 കോടി
സ്മാര്‍ട് ക്‌ളാസ്‌റൂം-ഐ.ടി അധിഷ്ഠിത പദ്ധതികള്‍ക്ക് സഹായം
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗജന്യമാക്കും
ഐ.ടി മേഖലയ്ക്ക് 475 കോടിയുടെ സഹായം
എല്ലാവര്‍ക്കും പാര്‍പ്പിടം
 
ഭവന നിര്‍മ്മാണ മേഖലയ്ക്ക് 480 കേടി
സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിന് മൂന്നു പദ്ധതികള്‍
ഒന്നേമുക്കാന്‍ ലക്ഷം ആളുകള്‍ക്ക് ഭവനം
ഭവനരഹിതകര്‍ക്ക് ഫ്‌ളാറ്റ്
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 75,000 വീടുകള്‍. വായ്പതുകയുടെയും പലിശയുടെയും 75% വരെ സര്‍ക്കാര്‍ വഹിക്കും. ഇതിലേക്ക് 180 കോടി. ഓരോ വാര്‍ഡിനും ഓരോ വീട് . ഇതുവഴി 20,000 വീട്. ഇതിലേക്ക് 110 കോടി
ഗൃഹശ്രീ 1500 വീടുകള്‍ക്ക് 20 കോടി
സൗഭാഗ്യ ഭവന പദ്ധതി 10 കോടി
വ്യവസായം- തൊഴില്‍
തൊഴില്‍ സൃഷ്ടിക്കുന്നതിന് മിഷന്‍ ലീഡ
പശ്ചാത്തല വികസന മേഖലയില്‍ 10 കോടി
സര്‍വകാലാശാലകളില്‍ ഇന്‍കുബേറ്റര്‍ സെന്റര്‍ 11 കോടി
1000 സ്റ്റാര്‍ട്ട്അപ് പദ്ധതികള്‍ക്ക് 1000 രൂപ വീതം സഹായം
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 40 കോടി
പേറ്റന്റ് സ്വന്തമാക്കുന്ന വിദ്യാര്‍ത്ഥിക്ക് ബാങ്ക് വായ്പക്ക് ഇളവ്. മൂന്നു വര്‍ഷത്തേക്ക് മൂന്നു ലക്ഷം വരെ
ടെക്‌നോക്രാറ്റുകള്‍ക്കുള്ള വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കും.
മറ്റ് വിഭാഗങ്ങള്‍ക്ക് 7 ലക്ഷം വരെ.
തൊഴില്‍ സൃഷടിക്കുന്നതില്‍ മികച്ച മൂന്ന് പഞ്ചായത്തുകള്‍ക്ക് അവാര്‍ഡിന് 9 കോടി
50% കൂടുതല്‍ സ്ത്രീ തൊഴിലാളികളുള്ളള വനിതാ സംരംഭകള്‍ ഏതെങ്കിലും ഷെഡ്യൂഷള്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ക്ക് ഇളവിന് 10 കോടി
ക്ഷേമ പദ്ധതി ആറിരട്ടിയാക്കി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റേ കാലത്ത് അനുവദിച്ചതിനേക്കള്‍ ആറിരട്ടി തുക ക്ഷേമപദ്ധതികള്‍ക്ക് അനുവദിച്ചു.
ക്ഷേമ പദ്ധതി വിഹിതം 2710 കോടിയാക്കി.
ക്ഷേമപെന്‍ഷനുകളുടെ ലഭ്യത ഉറപ്പാക്കും. 2015 ജൂണ്‍ മുതല്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.