മുംബയ്: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനം കുറവ് വരുത്തി റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാൻ സാദ്ധ്യതയേറി. കാൽ ശതമാനം വീതമാണ് നിരക്കുകളിൽ കുറവ് വരുത്തിയിരിക്കുന്നത്.
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുമ്പോൾ നൽകേണ്ട പലിശയായ റിപ്പോ 7.5 ശതമാനത്തിൽ നിന്ന് 7.25 ആയും വാണിജ്യ ബാങ്കിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കുമ്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50ൽ നിന്ന് 6.25 ശതമാനമായുമാണ് കുറച്ചത്. അതേസമയം, ബാങ്കുകൾറിസർവ് ബാങ്കിൽ നിർബന്ധമായി സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാല് ശതമാനമായി തന്നെ നിലനിർത്തി.
രാജ്യത്തെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വർഷം നാല് ശതമാനമായി കുറയുകയും മൊത്ത ആഭ്യന്തര ഉൽപാദനം 7.3 ശതമാനത്തിലേക്ക് ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ് പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായത്. കരുതൽ ധന അനുപാതം അരശതമാനം കുറച്ചിരുന്നെങ്കിൽ വിപണിയിലെ പണലഭ്യതയിൽ 40,000 കോടി രൂപയുടെ വർദ്ധനയുണ്ടായേനെ.
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുമ്പോൾ നൽകേണ്ട പലിശയായ റിപ്പോ 7.5 ശതമാനത്തിൽ നിന്ന് 7.25 ആയും വാണിജ്യ ബാങ്കിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കുമ്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50ൽ നിന്ന് 6.25 ശതമാനമായുമാണ് കുറച്ചത്. അതേസമയം, ബാങ്കുകൾറിസർവ് ബാങ്കിൽ നിർബന്ധമായി സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാല് ശതമാനമായി തന്നെ നിലനിർത്തി.
രാജ്യത്തെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വർഷം നാല് ശതമാനമായി കുറയുകയും മൊത്ത ആഭ്യന്തര ഉൽപാദനം 7.3 ശതമാനത്തിലേക്ക് ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ് പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായത്. കരുതൽ ധന അനുപാതം അരശതമാനം കുറച്ചിരുന്നെങ്കിൽ വിപണിയിലെ പണലഭ്യതയിൽ 40,000 കോടി രൂപയുടെ വർദ്ധനയുണ്ടായേനെ.








