തൃപ്പൂണിത്തുറ: വാര്‍ധക്യത്തില്‍ ആശ്രയമാകേണ്ട മക്കള്‍ പെറ്റമ്മയെ രോഗാവസ്‌ഥയില്‍ ആശുപത്രിയിലാക്കി കടന്നുകളഞ്ഞു. മക്കളെ വളര്‍ത്തി വലുതാക്കാന്‍ സമ്പത്തും ആരോഗ്യവും സര്‍വവും ചെലവഴിച്ച തിരുവനന്തപുരം സ്വദേശിനി ആര്‍.കെ. സരളയ്‌ക്കാണ് ഈ ദുര്‍ഗതി.
സരള (78) ഇപ്പോള്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ വൃദ്ധസദനത്തിലാണ്. മൂന്ന് മക്കളാണ് സരളയ്‌ക്കുള്ളത്. മൂത്ത മകന്‍ സതീശ് ചന്ദ്രന്‍ വര്‍ക്കലയില്‍ കുടുംബസമേതം കഴിയുന്നു. രണ്ടാമത്തെ മകള്‍ ശൈലജ കഴക്കൂട്ടത്തിനു സമീപം മംഗലപുരത്താണു താമസം. മൂന്നാമത്തെ മകന്‍ ബിജുരാജ് കുറച്ചുകാലം തൃപ്പൂണിത്തുറയില്‍ വാടകയ്‌ക്ക് താമസിച്ചു. ബിജുരാജിന്റെ കുടുംബത്തിനൊപ്പംകഴിഞ്ഞിരുന്ന സരളയെ കഴിഞ്ഞ മേയില്‍ മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ബിജു കൊണ്ടുപോയിരുന്നു. ദര്‍ശനം കഴിഞ്ഞുവന്ന് ഇടപ്പള്ളിയില്‍ ലോഡ്‌ജില്‍ മുറിയെടുത്തു താമസിപ്പിച്ചു. അവിടെവച്ച് സരളയ്‌ക്ക് ഹൃദ്‌രോഗമുണ്ടായപ്പോള്‍ എറണാകുളം ലിസി ആശുപത്രിയിലാക്കുകയായിരുന്നു.
ഐ.സി.യുവില്‍ അമ്മയെ കിടത്തിയശേഷം ബിജുവും ഭാര്യയും ആശുപത്രിയില്‍ നിന്നും മുങ്ങി. ആശുപത്രിയില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി. ആശുപത്രി അധികൃതരുടെ ദയ നിമിത്തം പിന്നീട് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ തൃപ്പൂണിത്തുറയിലെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തിലേക്കു മാറ്റുകയായിരുന്നു. ഗുരുതര ഹൃദ്‌രോഗിയായ സരള അവശയുമാണ്.
മൂത്ത മകനുമായി തൃപ്പൂണിത്തുറ പോലീസ് ബന്ധപ്പെട്ടപ്പോള്‍ എന്റെ അമ്മയല്ല വളര്‍ത്തമ്മയാണ് എന്നായിരുന്നു മറുപടി. 55 വര്‍ഷം മുമ്പാണ് സരളയുടെ ഭര്‍ത്താവ് ഗോപിനാഥന്‍ മരിച്ചത്. ആറ്റിങ്ങലില്‍ ഇവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഒരേക്കറിലധികം സ്‌ഥലം വിറ്റ് മൂന്നു മക്കളെയും പഠിപ്പിച്ചു നല്ല നിലയിലാക്കി. അവസാനം സ്വന്തം ഉപജീവനത്തിനായി ഔറംഗാബാദില്‍ സ്വകാര്യ കമ്പനിയില്‍ പ്യൂണായി ജോലി ചെയ്ുകയായയിരുന്ന സരള തന്റെ സമ്പാദ്യമായ രണ്ടുലക്ഷം രൂപ മകള്‍ ശൈലജയെ ഏല്‍പ്പിച്ച് പോത്തന്‍കോട് അഞ്ച് സെന്റ് സ്‌ഥലം വാങ്ങാന്‍ പറഞ്ഞിരുന്നു. അവരുടെ പേരിലാണു സ്‌ഥലം വാങ്ങിയത്. ഇതിനെതിരേ കേസ് കൊടുത്തതാണു തന്നെ പുറന്തള്ളിയതെന്നു സരള പറയുന്നു







