കണ്ണൂർ : ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിച്ചതോടെ ജനങ്ങളുടെ അതിജീവനസമരം പൂർണവിജയത്തിലെത്തിയതായി ആറന്മുള പൈതൃകഗ്രാമ കർമ്മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിസ്ഥിതി, പ്രതിരോധ മന്ത്രായലങ്ങൾ നേരത്തെ അനുമതി റദ്ദാക്കിയതാണ്. വ്യോമയാന മന്ത്രാലയം കൂടി അനുമതി റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു. ജനകീയസമരങ്ങളെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആറന്മുള പ്രക്ഷേഭം. സ്ഥലം എംഎൽ.എ യും എം.പിയും രാജ്യസഭാ ഉപാദ്ധ്യക്ഷനും വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പുമായി കൈകോർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി, പ്രതിരോധ മന്ത്രായലങ്ങൾ നേരത്തെ അനുമതി റദ്ദാക്കിയതാണ്. വ്യോമയാന മന്ത്രാലയം കൂടി അനുമതി റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു. ജനകീയസമരങ്ങളെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആറന്മുള പ്രക്ഷേഭം. സ്ഥലം എംഎൽ.എ യും എം.പിയും രാജ്യസഭാ ഉപാദ്ധ്യക്ഷനും വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പുമായി കൈകോർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.







