ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ നിർദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ റദ്ദാക്കി. ഇക്കാര്യം പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നേരത്തെ നൽകിയിരുന്നെങ്കിലും ആറന്മുള പൈതൃക സംരക്ഷണ സമിതി നൽകിയ ഹർജിയെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന്, സുപ്രീംകോടതിയും ഈ വിധി ശരിവച്ചു. ഇതിന് പിന്നാലെ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നിഷേധിച്ചു.
2000 കോടി രൂപ മുതൽമുടക്കിലായിരുന്നു വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. നേരത്തെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ പരിസ്ഥിതി ആഘാത പഠനം നടത്തിയ കന്പനിക്ക് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രൈബ്യൂണൽ അനുമതി നിഷേധിച്ചത്. തുടർന്ന് പുതിയ കന്പനി പുതിയ അപേക്ഷയുമായി ഏപ്രിലിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതിയും പ്രതിരോധ മന്ത്രാലയവും അനുമതി നിഷേധിച്ചതിനാൽ ഇനി അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തു.
2000 കോടി രൂപ മുതൽമുടക്കിലായിരുന്നു വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. നേരത്തെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ പരിസ്ഥിതി ആഘാത പഠനം നടത്തിയ കന്പനിക്ക് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രൈബ്യൂണൽ അനുമതി നിഷേധിച്ചത്. തുടർന്ന് പുതിയ കന്പനി പുതിയ അപേക്ഷയുമായി ഏപ്രിലിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതിയും പ്രതിരോധ മന്ത്രാലയവും അനുമതി നിഷേധിച്ചതിനാൽ ഇനി അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തു.








