കൊച്ചി: ശ്രീവിദ്യ ചാരിറ്റബിൾ സൊസൈറ്റി തനിക്ക് നോക്കി നടത്താൻ സാധിക്കാത്തതിനാൽ സർക്കാർ ഏറ്റെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേശ് കുമാർ എം.എൽ.എ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ഭൂമിയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും സർക്കാർ ഏറ്റെടുക്കാനും ചെന്നൈയിലെ വസ്തുവകകൾ വിറ്റ് ആദായ നികുതി വകുപ്പ് കുടിശിക ഈടാക്കാനും നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തരിച്ച ചലച്ചിത്ര നടി ശ്രീവിദ്യയുടെ തിരുവനന്തപുരത്തെ വീട് സ്മാരകമാക്കി മാറ്റാനാകുമെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. ശ്രീവിദ്യയുടെ വിൽപത്രമനുസരിച്ച് സ്വത്തുക്കൾ ഗണേശ്കുമാറിനാണ് കൈമാറിയിട്ടുള്ളത്.








