Home » » സിഎസ്‌ഐ ബിഷപ്‌ റവ. ധര്‍മരാജ്‌ റസാലത്തിനെതിരായ പൊലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ വിഎസ്‌ഡിപി നടത്തിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ സംഘര്‍ഷം.

സിഎസ്‌ഐ ബിഷപ്‌ റവ. ധര്‍മരാജ്‌ റസാലത്തിനെതിരായ പൊലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ വിഎസ്‌ഡിപി നടത്തിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ സംഘര്‍ഷം.

Written By Unknown on Sunday, 23 March 2014 | 01:30

തിരുവനന്തപുരം * സിഎസ്‌ഐ ദക്ഷിണകേരള മഹായിടവ ബിഷപ്‌ റവ. ധര്‍മരാജ്‌ റസാലത്തിനെതിരായ പൊലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ വിഎസ്‌ഡിപി നടത്തിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച്‌ സംസ്‌ഥാന പ്രസിഡന്റ്‌ കോട്ടുകാല്‍കോണം സുനില്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്‌ അഞ്ഞൂറോളം വരുന്ന വിഎസ്‌ഡിപി പ്രവര്‍ത്തകര്‍ പാളയം രക്‌തസാക്ഷി മണ്ഡപത്തില്‍ നിന്ന്‌ പ്രകടനമായി സെക്രട്ടേറിയറ്റിനു മുന്നിലേക്ക്‌ എത്തിയത്‌.

എത്തിയുടന്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചു. മുന്‍നിരയിലെ ബാരിക്കേഡുകള്‍ മറിച്ചിട്ട ഇവര്‍ അതിനു മുകളില്‍ കൊടി നാട്ടി. രണ്ടാംനിര മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ അല്‍പസമയത്തിനകം സമരഗേറ്റിനു മുന്നില്‍ ഒത്തുകൂടി. തുടര്‍ന്നു മാര്‍ച്ച്‌ കോട്ടുകാല്‍കോണം സുനില്‍ ഉദ്‌ഘാടനം ചെയ്‌തു. ബിഷപ്പിനെ അപമാനിച്ച പൊലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

സഭാധ്യക്ഷന്‍ എന്ന നിലയില്‍ ബിഷപ്‌ റവ. ധര്‍മരാജ്‌ റസാലത്തിനു പൊലീസ്‌ അര്‍ഹമായ അംഗീകാരം നല്‍കിയില്ല. പകരം സഭയേയും വിശ്വാസികളെയും അപമാനിക്കുന്ന നിലപാടാണു പൊലീസ്‌്‌ സ്വീകരിച്ചത്‌ . ഇതിനെതിരെ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

മതമേലധ്യക്ഷന്‍മാരെയും മറ്റ്‌ ഉന്നതരെയും അപമാനിക്കുന്ന പൊലീസുകാര്‍ക്കെതിരെ
ശക്‌തമായ നടപടിയെടുക്കാന്‍ ഭരണാധികാരികള്‍ തയാറാകണം. ഇല്ലെങ്കില്‍ ഇത്തരക്കാരെ പൊതുജനം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാന സെക്രട്ടറി എം.പി. മോഹനന്‍, നേതാക്കളായ ബാലരാമപുരം ചന്ദ്രന്‍, കാട്ടാക്കട ദാസ്‌, ബാലരാമപുരം സതീഷ്‌ തൂടങ്ങിയവര്‍ പ്രസംഗിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.