തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങിൽ മന്ത്രിമാർക്ക് അർഹമായ സ്ഥാനം നൽകിയില്ലെന്ന് പറഞ്ഞ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ കസേരകളി കേരളത്തിന് അപമാനമായെന്ന് വി. ശിവൻകുട്ടി എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു.
എന്തെല്ലാം അഴിമതികളും പോരായ്മകളും ഉണ്ടായിരുന്നെങ്കിലും ദേശീയ ശ്രദ്ധയാകർഷിക്കുന്ന സമാപനച്ചടങ്ങിൽ കേവലം കസേരയുടെ പേരിൽ കായികമന്ത്രിയും മുഖ്യമന്ത്രിയും ചേരി തിരിഞ്ഞുണ്ടായ പിണക്കവും പരിഭവവും കേരളത്തിന് ദേശീയതലത്തിൽ അപമാനമുണ്ടാക്കി. സമാപന സമ്മേളനത്തിൽ തിരുവഞ്ചൂർ വേദിയിൽ കയറാത്തത് മുഖ്യമന്ത്രിക്ക് ലഭിച്ചതുപോലെയുള്ള സ്വാഗത കൂവൽ ലഭിക്കുമെന്നുറപ്പായപ്പോഴാണ്. തട്ടിപ്പ് മറച്ചു വയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമവും തട്ടിപ്പ് നാടകവും മാത്രമായിരുന്നു ഇവർ തമ്മിലുള്ള കസേരകളിയെന്നും ശിവൻകുട്ടി ആരോപിച്ചു.
എന്തെല്ലാം അഴിമതികളും പോരായ്മകളും ഉണ്ടായിരുന്നെങ്കിലും ദേശീയ ശ്രദ്ധയാകർഷിക്കുന്ന സമാപനച്ചടങ്ങിൽ കേവലം കസേരയുടെ പേരിൽ കായികമന്ത്രിയും മുഖ്യമന്ത്രിയും ചേരി തിരിഞ്ഞുണ്ടായ പിണക്കവും പരിഭവവും കേരളത്തിന് ദേശീയതലത്തിൽ അപമാനമുണ്ടാക്കി. സമാപന സമ്മേളനത്തിൽ തിരുവഞ്ചൂർ വേദിയിൽ കയറാത്തത് മുഖ്യമന്ത്രിക്ക് ലഭിച്ചതുപോലെയുള്ള സ്വാഗത കൂവൽ ലഭിക്കുമെന്നുറപ്പായപ്പോഴാണ്. തട്ടിപ്പ് മറച്ചു വയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമവും തട്ടിപ്പ് നാടകവും മാത്രമായിരുന്നു ഇവർ തമ്മിലുള്ള കസേരകളിയെന്നും ശിവൻകുട്ടി ആരോപിച്ചു.








